ആലാമി

പണ്ട് ഉത്തരമലബാറിന്റെ ഇടവഴികളിലൂടെ കൂക്കിവിളിച്ച് തപ്പുവടികളുമായി
എന്നോ അസ്തമിച്ച ഏതോ പ്രാചീന ഗോത്രസംസ്കൃതിയുടെ വായ്താരികളുമായി കടന്നുപോയ ഒരു നാടന്‍ കലാരൂപം.
ചെഞ്ചായം കൊണ്ട് മോപ്പാളയുണ്ടാക്കി കരിമഷികൊണ്ട് കണ്ണെഴുതി കൂമ്പാളതൊപ്പിയും വച്ച്,
പഞ്ഞക്കര്‍ക്കിടകത്തിനുശേഷം കടന്നുവന്ന പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുന്ന ഗ്രാമീണതയുടെ പ്രതീക്ഷാ പ്രകടനം.
ജാതിമതഭേതമന്യേ യുവത്വത്തിന്റെ ആഘോഷമായിരുന്നു. വര്‍ഗീയ വിഷം ഞരമ്പുകളില്‍ തിളയ്ക്കുന്ന,
എല്ലാം അടിച്ചുപൊളിയ്ക്കുന്നവര്‍ക്കിടയില്‍ ഇത് കാക്കപോലും കൊത്താത്ത ബലിചോറുമാത്രം...
പിന്നെ എന്റെ ജല്പ്പനങ്ങളുടെ മുഖം മൂടിയും...

Friday, October 8, 2010

എന്‍റെ ബാല്യകാല സഖിക്ക്


എന്‍റെ വിളി കേട്ട്

മൂവാണ്ടന്‍ മാവിന്‍റെ ചോട്ടില്‍

ഓടിയെത്തിയ

നിന്‍റെ ബാല്യത്തിന്

വസന്തത്തിന്‍റെ നിറമായിരുന്നു ,

കുഞ്ഞുടുപ്പിലും ചുറ്റിലും

പൂമ്പാറ്റകള്‍ പാറിക്കളിക്കുമായിരുന്നു .

കൌമാരം -

നമുക്കൊരു ഞാണിന്മേല്‍ക്കളിയായിരുന്നു .

നിന്നേയും എന്നേയും വേര്‍തിരിച്ചുകൊണ്ട്

പ്രകൃതിയും സമൂഹവും വേലികെട്ടിയ കാലം ,

അന്നും എന്‍റെ വേലിക്കുള്ളില്‍ നിനക്കായ്‌

പൂക്കള്‍ വിരിയുമായിരുന്നു ,

നിന്‍റെയുള്ളില്‍ എനിക്കും .

ഉരുകിതിളച്ചയുവത്വത്തില്‍ നമുക്ക്‌ നഷ്ടമായതീ-

നിറങ്ങളെയായിരുന്നു .

ഇന്ന് ;

ആറിത്തണുത്ത ജീവിതത്തിന്‍റെ കരയില്‍

നിറം വാര്‍ ന്ന മഴവില്ലായി നീയും ,

ആടാന്‍ മറന്ന ആണ്‍മയിലായി ഞാനും.

Thursday, October 7, 2010

വാചകനിന്ദ

ഇരുട്ടില്‍ തീപന്തവുമായി -

വന്നതായിരുന്നു അയാള്‍

ആ വെളിച്ചം കണ്ട്‌

നരിച്ചീറുകള്‍ പറന്നകന്നു

കാപാലികന്മാര്‍ ഓടിയോളിച്ചു

കാലമയാളെ പ്രവാച്ചകനെന്നു വിളിച്ചു

പ്രവാചക വാക്ക്യം വേദവാക്ക്യങ്ങളാക്കി

കാലം കടന്നു പോയി

വീണ്ടും നരിച്ചീറുകള്‍ പറന്നു

കാപാലികന്മാര്‍ താണ്ടവമാടി

ആരോ അവന്‍റെ പേര് ഉച്ചരിച്ചുവോ ?

പ്രവാചക നിന്ദ !

ഇരുട്ടിന്‍ കൂട്ടില്‍ ചുറ്റികയുയര്‍ന്നു

അറ്റുപോയകൈ നിലത്ത് പിടച്ചു

വീണ്ടും തെരുവില്‍ വലിച്ചിഴക്കാന്‍

പ്രവാചകനെ അവര്‍ വേദപുസ്തകത്തിലടച്ചു .

Sunday, October 3, 2010

കാക്കക്കുയില്‍ 2k10

 

എഴുതപ്പെട്ട ഒരു ചരിത്രമുണ്ടോ എന്നറിയില്ല ,

ഏതെങ്കിലും കോടതിയില്‍ പരാതിയുണ്ടോ എന്നറിയില്ല,

എന്നാലും,  അറിയപ്പെടുന്ന കാലം മുതല്‍ക്കേ

കാക്കക്കൂട്ടില്‍ കുയില്‍ മുട്ടയിടുമായിരുന്നു.

പോറ്റുന്നത് കുയില്‍ മുട്ടയാണെന്നറിയാതെ കാക്ക

അതിനെ പോന്നു പോലെ നോക്കുമായിരുന്നു.

വിരിഞ്ഞുണ്ടായ ജാരസന്തതിയെ കൊത്തിയോ-

ടിക്കാനുള്ള അവകാശം കാക്കയുടെതായിരുന്നു

എന്നാല്‍ കാലം കാക്കയ്ക്കും മുമ്പേ പറന്നു

കാക്കയിന്നു ജാരസന്തതി കുയിലിനെ കൊത്താനോങ്ങി  

അതാ പറന്നെത്തി,

കുയില്‍ സംഘടനാ നേതാക്കള്‍ , മൃഗാവകാശപ്രവര്‍ത്തകര്‍ ,

പേറ്റന്‍റ് നിയമ പാലകര്‍ ...

കാക്കയ്ക്കും തുണയായി സംഘടനകള്‍ എത്തി

കൊക്കും ചിറകുമുരുംമി, തൂവലുകള്‍ പൊഴിഞ്ഞു,

ഖഗലോകത്ത് പുതിയൊരു വര്‍ഗ്ഗീയ സംഘര്‍ഷമായതാളിപ്പടര്‍ന്നു

ഇതൊന്നും ശ്രധിക്കാതെ കാക്കക്കൂട്ടില്‍ മുട്ടയിടുന്ന ശീലം

കുയില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

അലിഞ്ഞു പോയ മണ്ണാങ്കട്ട പറന്നു പോയ കരിയിലയോട് പറഞ്ഞത്


\½Ä Htc Xqh ]£nIÄ

H¶mbv \S¶hÀ,

t]amcn s]bvXXpw sImSp¦mäSn¨Xpw

\½Ä XSp¯p \ap¡v th­ണ്ടി.

Ime¯n³ I®n I\¡qsScnªp,

apdnthä hm\w agbmbv Icªp,

{]XnImcw Imämbv Bªmªv hoin,

Bbnà \ns¶ tNÀ¯v ]pW­­cphm³

]ncnbm³ hn[ns¨m­cp PmXI¸nghns\

]gnsNsâ P·w I®ocn IpXnÀ¶n¶v 

at®mSSnbp¶p.

Saturday, September 11, 2010

ലെവല്‍ ക്രോസിലെ പട്ടി

വീടുപൊളിക്കാന്‍ വന്നവനെ നോക്കി കുരച്ച നായയ്ക്ക്‌ എല്ലിന്‍ കഷണം നല്‍കി
ആളില്ലാത്ത ഒരു ലെവല്‍ ക്രോസ്സില്‍ നിര്‍ത്തി. ദൂരേയ്ക്ക് നീളുന്ന സമാന്തരങ്ങളെ
കൂട്ടിമുട്ടിക്കുന്ന പലകകള്‍ നിന്റെ ഉയര്‍ച്ചയിലേക്കുള്ള ചവിട്ടുപടിയാണെന്ന് 
പുറമേ നിന്ന് പറഞ്ഞത് അവന്‍ വിശ്വസിച്ചു. അവന്റെ മണ്ണും കാടും കൊണ്ട്
യന്ത്രവണ്ടികള്‍ പലതും പാഞ്ഞു. അവസാനം അവന്റെ പൊക്കിയെയും കൊണ്ട് കൊച്ചമ്മയുടെ ഡോബര്‍മാനും പോയി. അപ്പോഴും അവന്‍ മുതലാളി പറഞ്ഞ ഉയര്‍ച്ചയുടെ പടി തുറക്കുന്നതും കാത്തു നില്‍ക്കുകയായിരുന്നു.
അധിക ദൂരയല്ലാതെ അവന്റെ തടസ്സങ്ങളുടെ ചുവപ്പണഞ്ഞു പച്ച തെളിയുന്നത് കണ്ടു.
സന്തോഷം തുടിച്ച ഹൃദയത്തിനു പ്രകൃതി തുടികൊട്ടി. എന്നിട്ടും, 
തീവണ്ടി ചക്രത്തിന്നടിയില്‍ ചതഞ്ഞരയുമ്പോള്‍ അവനനുഭവിച്ചത് വേദനതന്നെയായിരുന്നു.    

Friday, August 27, 2010

കൂറുമാറ്റം


കോടതിമുറി ഒന്നാം രംഗം ;
                  
ജഡ്ജി കസേരയില്‍ ഞാനും
                   പ്രതിക്കൂട്ടില്‍ എന്റെ മനസാക്ഷിയും .
                   ശിപ്പായി വിളിക്കും മുമ്പേ
                   എന്റെ മോഹങ്ങള്‍
                  എനിക്കുള്ള വകകാട്ടി പ്രലോഭിപ്പിച്ചു ,
                  പ്രതിയെ കുരിശില്‍ തറയ്ക്കാന്‍
                  ഞാന്‍ ചുറ്റികയുയര്‍ത്തി
കോടതിമുറി രണ്ടാം രംഗം ;
                 
ഇന്ന് ഞാന്‍ പ്രതിക്കൂട്ടില്‍
                  നഷ്ടസ്വപ്നങ്ങളുടെ താഴ്വാരത്ത് വച്ച്  
                  കൂറുമാറിയ മോഹങ്ങള്‍ ,
                 എനിക്കെതിരെ സക്ഷിപറഞ്ഞു .
                 ന്യായാസനത്തിലിരുന്നു ഇന്നിതാ
                  എന്റെ മനസാക്ഷി ചുറ്റികയുയര്‍ത്തുന്നു
                 കൊലക്കളത്തില്‍  എനിക്കായ് ഒരു 
                 മരക്കുരിശ് തയ്യാറാകുമ്പോള്‍ ,
                 ഒരു ദയാഹര്‍ജിക്ക് പോലുമില്ലാതെ
                 എന്റെ ആത്മാവും കൂറുമാറി ...